വഴിയരികിലെ തുമ്പ പോലെ ഞാൻ
വിടർന്ന കണ്ണാലെ നോക്കി നിന്നെ
രഥമേറിയ രാജകുമാരി നീ
തിരയുമോ മിന്നുമൊളിയാലെന്നെ.
ആൾക്കൂട്ടത്തിലന്യനായി ഞാൻ
നൊടിയിടയിൽ കണ്ടു നിന്നെ
നഗരവാരിധി നടുവിലിന്നു നീ
അറിയുമോ പിടയുമെൻ്റെ മാനസം.
വീണ്ടുണങ്ങിയ മരുവിലിന്നു ഞാൻ
തേടി നിൻ ഘനമേഘങ്ങളെ
വന്നു പൊഴിയവേ മുകളിലായ് നിന്നു നീ
തഴുകുമോ ജലകരങ്ങളാൽ സാദരം.
നിലം പറ്റിയ കാട്ടുവള്ളി ഞാൻ
പന്തലിട്ട വനത്തിനു കീഴിലായ്
ഉദിച്ചു നീ പതിക്കുന്ന രശ്മിയാൽ
പകരുമോ ചൂടൊരൽപം ഉടലിലായ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ